വന്യജീവികളുടെ ആക്രമണത്തിനിരയായവര്‍ക്കുള്ള നഷ്ടപരിഹാര നിയമപ്രകാരം നിലവില്‍ നിശ്ചയിച്ചിട്ടുള്ള തുക അപര്യാപ്തമാണെന്ന പരാതി പരിഗണിച്ചു സര്‍ക്കാര്‍ നാലു മാസത്തിനകം തീരുമാനമെടുക്കണമെന്നു ഹൈക്കോടതി. ആദിവാസി വിഭാഗത്തില്‍പ്പെട്ട വയനാട് സ്വദേശി കെ.ആര്. തമ്പിയുടെ ഹര്‍ജിയിലാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.