സംസ്ഥാനത്തു ഹോമിയോ ആശുപത്രികളിലും ഡിസ്പെൻസറികളിലും കോവിഡ് ചികിത്സ നടത്താൻ സർക്കാർ അനുമതി നൽകി. കേന്ദ്ര ആയുഷ് വകുപ്പും സുപ്രീം കോടതിയും കോവിഡിന് ഹോമിയോ ചികിത്സ നടത്താമെന്ന് ഉത്തരവിറക്കിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ അനുകൂല ഉത്തരവിറക്കാതിരുന്നതോടെ ഹോമിയോ ഡോക്ടർമാർ ഹൈക്കോടതിയെ സമീപിച്ചു. 28 ദിവസത്തിനകം ഉത്തരവ് വേണമെന്നായിരുന്നു കോടതി നിർദേശം.
ഹോമിയോ ചികിത്സയ്ക്ക് 20 മരുന്നുകൾ ആയുഷ് വകുപ്പ് നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഹോമിയോ ആശുപത്രികൾ വഴി ഇതുവരെ കോവിഡ് പ്രതിരോധ മരുന്നു മാത്രമേ നൽകിയിരുന്നുള്ളൂ. ഇനി സർക്കാർ മേഖലയിലെ 34 ഹോമിയോ ആശുപത്രികളിലും 1070 ഡിസ്പെൻസറികളിലും ചികിത്സ നടത്താം. സ്വകാര്യ ഹോമിയോ ആശുപത്രികൾക്കും കോവിഡ് ചികിത്സ നടത്തുന്നതിനു തടസ്സമില്ല.
previous post