സാമൂഹ്യ ഉത്തരവാദിത്വബോധം പ്രകടിപ്പിക്കാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കു കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രളയം ഉൾപ്പെടെയുള്ള ദുരന്തവേളകളിൽ നാടിനാവശ്യമായ സമയത്ത് ഓടിയെത്താൻ കേഡറ്റുകൾക്കു കഴിഞ്ഞിട്ടുണ്ട്.
കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതുജന സേവന രംഗത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നൽകിയ സംഭാവന മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പന്ത്രണ്ടാം വാർഷികം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൂറുദിന കർമപരിപാടിയുടെ ഭാഗമായി 197 സ്കൂളുകളിൽ കൂടി പദ്ധതി വ്യാപിപ്പിക്കും. ആയിരം വിദ്യാലയങ്ങളിൽ പദ്ധതിയുടെ പ്രവർത്തനം എത്തിക്കാനാവുമെന്നും മുഖ്യമന്ത്രി പറ ഞ്ഞു. നിലവിൽ 32500 സീനിയർ കേഡറ്റുകളും 38,000 ജൂണിയർ കേഡറ്റുകളുമുൾപ്പെടെ 63,500 കേഡറ്റുകളാണുള്ളത്. പഠനം പൂർത്തിയാക്കിയ ഒന്നരലക്ഷം കേഡറ്റുകളുമുണ്ട്. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.