ആര്‍ടി-പിസിആര്‍ പരിശോധനാ നിരക്ക് കുറച്ചതുമായി ബന്ധപ്പെട്ട ഹർജിയിൽ വിധി തിങ്കളാഴ്ച. ചൊവ്വാഴ്ച വാദം പൂര്‍ത്തിയാക്കിയ ഹൈക്കോടതി ഡിവിഷന് ബഞ്ച് വിധി പറയാന്‍ അടുത്ത ദിവസത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു.
ഐസിഎംആറിന്റെ മാര്‍ഗനിദേശ പ്രകാരമാണ് നിരക്ക് സംബന്ധിച്ച ഉത്തരവുകള്‍ ഇറക്കുന്നതെന്ന് കേന്ദ്രസര്‍ക്കാർ കോടതിയെ അറിയിച്ചു. നിരക്ക് നിശ്ചയിക്കാനുള്ള അധികാരം അതാത് സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പിന് മാത്രമല്ലേ എന്നും കോടതി ചോദിച്ചു.
ആര്‍ടി- പിസിആര്‍ നിരക്ക് സംസ്ഥാന സര്‍ക്കാര്‍ കുറച്ചതിനെതിരെ ലാബുടമകള്‍ നല്കിയ വിവിധ ഹര്‍ജികള്‍ സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. നിരക്ക് കുറച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് കൊണ്ടാണ് ലാബുടമകളുടെ ഹര്‍ജികള്‍ തള്ളിയത്. ഇതിനെതിരെ ലാബുടമകള്‍ നല്കിയ അപ്പീലുകളാണ് ഡിവിഷന് ബെഞ്ച് പരിഗണിക്കുന്നത്.