രണ്ടാം പിണറായി സർക്കാരിന്റെ ആദ്യബജറ്റ് നാളെ രാവിലെ ഒൻപതിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. തുടർഭരണ സാഹചര്യത്തിൽ തുടർ ബജറ്റാകുമിത്.
കോവിഡ് രണ്ടാം തരംഗത്തെത്തുടർന്ന് ലോക്ഡൗണിലായതു മൂലം വ്യാപാര-വാണിജ്യരംഗമുൾപ്പെടെ എല്ലാ മേഖലകളും തകർച്ച നേരിടുകയാണ്. ഈ സാഹചര്യത്തിൽ ഉത്തേജനത്തിനായി പ്രത്യേക സാന്പത്തിക പാക്കേജ് ആവശ്യമാണെന്ന വാദം ശക്തമാണ്. കോവിഡ് ഒന്നാം തരംഗത്തിൽ സാന്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു.
ഒക്ടോബറോടെ കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമെനതി ന്റെ അടിസ്ഥാനത്തിൽ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ സാന്പത്തിക കമ്മി മറികടക്കാൻ കേന്ദ്രം പ്രഖ്യാപിച്ച 16,600 കോടി രൂപയുടെ റവന്യു കമ്മി ഗ്രാന്റിന്റെ ഗഡുക്കളും ലഭിക്കുമെന്നാണു പ്രതീക്ഷ. ചരക്കുസേവന നികുതിക്കു പുറത്തുള്ള നികുതി വരുമാനവർധനയ്ക്കുള്ള സാധ്യതകളും പരിശോധിച്ചേക്കും.