ബെവ്കോ ഔട്ട്ലെറ്റുകൾ അടഞ്ഞ് കിടക്കുന്നതിനാൽ നഷ്ടം 1000 കോടി പിന്നിട്ടുവെന്നും ലോക്ഡൗണ്‍ കഴിഞ്ഞാൽ ഉടൻ ഔട്ട്ലെറ്റുകൾ തുറക്കാൻ അനുമതി വേണമെന്നും എംഡി യോഗേഷ് ഗുപ്ത സർക്കാരിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഔട്ട്ലെറ്റുകൾ ഇനിയും അടഞ്ഞു കിടന്നാൽ നഷ്ടം ഇനിയും ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോക്ഡൗണ്‍ കഴിഞ്ഞ് ഉടൻ ഔട്ട്ലെറ്റുകൾ തുറന്നില്ലെങ്കിൽ കട വാടക, ജീവനക്കാരുടെ ശന്പളം എന്നിവയ്ക്കായി ബെവ്കോയെ സർക്കാർ സഹായിക്കേണ്ടി വരും. ഇത്തരം സാഹചര്യം ഒഴിവാക്കാനാണ് ലോക്ഡൗണ്‍ കഴിയുന്പോൾ തന്നെ ഔട്ട്ലെറ്റുകൾ തുറക്കണമെന്ന് ആവശ്യപ്പെടുന്നത്. എന്നാൽ ആരോഗ്യവകുപ്പിന്റെ കൂടി നിർദേശം കണക്കിലെടുത്തു മാത്രമെ ഇക്കാര്യത്തിൽ സർക്കാർ അന്തിമ നിലപാട് സ്വീകരിക്കുകയുള്ളു.