ലോക്ക്ഡൗണ്‍ ഫലം കണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നുപോയെന്നും അദ്ദേഹം പറഞ്ഞു.
ആളുകള്‍ നിരത്തിലിറങ്ങുന്നത് കുറഞ്ഞു. വ്യാപനത്തില്‍ ശുഭകരമായ കുറവുണ്ട്. ജനങ്ങളുടെ ജാഗ്രത നേട്ടമായി. രോഗവ്യാപനം ഏറ്റവും കുറഞ്ഞത് വയനാട് ജില്ലയിലാണ്. മലപ്പുറം, തിരുവനന്തപുരം, പാലക്കാട്, ജില്ലകളില്‍ രോഗവ്യാപനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കുത്തിവയ്പ്പ് ആരംഭിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് ബാധിച്ചാല്‍ ഗുരുതര രോഗമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് വാക്സിന് നൽകുകയുള്ളു. സംസ്ഥാനം മൂന്ന് കോടി ഡോസ് വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പാല് കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ട്. അധികമുള്ള പാല് കോവിഡ് സെന്ററുകളില്‍ നല്‍കാം. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന് നല്കാന് അനുമതി തേടും. ഐസിഎംആറിനോട് ആണ് അനുമതി തേടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.