കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ സമ്പൂർണ ലോക്ഡൗൺ വന്നേക്കും. മഹാരാഷ്ട്ര ദുരന്തനിവാരണ മന്ത്രി വിജയ് വാഡെടിവർ പറഞ്ഞു. സമ്പൂർണ ലോക്ഡൗണിന് താൻ നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന വെർച്വൽ മീറ്റിംഗിനിടെ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ നിർദ്ദേശിച്ചിരുന്നു. ഇക്കാര്യത്തിൽ അന്തിമ പ്രഖ്യാപനം മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഇന്ന് സർവകക്ഷി യോഗത്തിൽ നടത്തും- മന്ത്രി കൂട്ടിച്ചേർത്തു.
എല്ലാ ദിവസവും സംസ്ഥാനത്ത് അരലക്ഷത്തിനു മുകളിൽ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച മാത്രം 5.31 രോഗികളാണ് ചികിത്സയിലുള്ളത്. വ്യാപനം ഇതുപോലെ തുടരുകയാണെങ്കിൽ, ഉടൻ തന്നെ 10 ലക്ഷത്തിലധികം സജീവ കോവിഡ് കേസുകൾ ഉണ്ടായേക്കും. അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ തിരക്ക് നിയന്ത്രിച്ച് രോഗവ്യാപനത്തിന്റെ കണ്ണി മുറിക്കണം.
രോഗവ്യാപന ശൃംഖല തകർക്കണമെങ്കിൽ, പകുതി കടകളും സ്ഥാപനങ്ങളും തുറന്നിടുന്നതിലൂടെ ഇത് സാധ്യമാവില്ല. വെർച്വൽ കോൺഫറൻസിൽ, മൂന്ന് ആഴ്ച കർശന ലോക്ക്ഡൗൺ നടപ്പിലാക്കാൻ താൻ നിർദേശിച്ചതായി മന്ത്രി പറഞ്ഞു