കൊച്ചി: മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനു കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു കുരിശുമുടി കയറാന്‍ അനുവാദമുള്ളതെന്ന് എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോയി അയിനിയാടന്‍, മലയാറ്റൂര്‍ പള്ളി വികാരിയും കുരിശുമുടി റെക്ടറുമായ റവ. ഡോ. വര്‍ഗീസ് മണവാളന്, അതിരൂപത വക്താവ് ഫാ. മാത്യു കിലുക്കന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.