ഗ്രേഡ് നാല് ഹൃദയസ്തംഭനത്തോളം ഗുരുതാവസ്ഥയിലായ 16 വയസുള്ള കൗമാരക്കാരനായിരുന്നു രോഗി. പൂർണമായും യന്ത്രമനുഷ്യെൻറ സഹായത്തോടെ ഓപ്പറേഷൻ നടത്തി ഹൃദയം മാറ്റിവെച്ചത്. ആരോഗ്യ പരിപാലനത്തിൽ സൗദിയുടെ സ്ഥാനം ഉയർത്തുന്നതാണ് ഈ വിജയം. ചികിത്സാഫലങ്ങളും രോഗികളുടെ അനുഭവവും മെച്ചപ്പെടുത്തുന്ന മെഡിക്കൽ പ്രാക്ടീസുകൾ നവീകരിക്കാനുള്ള കിങ് ഫൈസൽ സ്പെഷ്യലിറ്റ് ആശുപത്രിയുടെ ശേഷി എടുത്തുകാണിക്കുന്നതുമാണ് ഈ നേട്ടം.
കൺസൾട്ടൻറ് കാർഡിയാക് സർജനും കാർഡിയാക് സർജറി വിഭാഗം മേധാവിയുമായ സൗദി സർജൻ ഡോ. ഫിറാസ് ഖലീലിെൻറ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് മൂന്ന് മണിക്കൂർ എടുത്ത ശസ്ത്രക്രിയ നടത്തിയത്. ആഴ്ചകളോളം നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷം ആശുപത്രിയുടെ മെഡിക്കൽ കമ്മിറ്റിയുടെ അംഗീകാരവും രോഗിയുടെ കുടുംബത്തിന്റെ അംഗീകാരവും നേടിയ ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്.