തിരുവനന്തപുരം: ആദ്യമായി അമ്മയ്ക്കും മകനും ഒരുമിച്ച് തൂക്കുകയർ വിധിച്ചെന്ന അപൂർവതയായി വിഴിഞ്ഞം ശാ ന്തകുമാരി കൊലക്കേസ്. വധശിക്ഷയ്ക്ക് വിധിച്ച റഫീക്കബീവിയും മകൻ ഷെഫീക്കും കോവളത്ത് പതിനാലുകാരിയെ കൊലപ്പെടുത്തിയ കേസിലും പ്രതികളാണ്. ശാന്തകുമാരി കേസിൽ ഇവർക്കു പുറമെ വധശിക്ഷയ്ക്ക് വിധിച്ച രണ്ടാം പ്രതി അൽഅമീൻ പെൺകുട്ടിയെ കൊലപ്പെടുത്തു മ്പോഴും ഇവർക്കൊപ്പമുണ്ട്.
കൃത്യം ഒരുവർഷത്തെ ഇടവേളയിലാണ് രണ്ടു കൊലപാതകവും. 2021 ജനുവരി 14ന് പതിനാലുകാരിയെ കൊന്ന പ്രതികൾ 2022 ജനുവരി 14ന് ശാന്തകുമാരിയെയും വകവരുത്തി. ചുറ്റികകൊണ്ട് തലയ്ക്കടിച്ചാണ് രണ്ടു കൊല പാതകവും ശാന്തകുമാരി കേസി ലെ അന്വേഷണത്തിലാണ് കോവളത്തെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രതികൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടുടമയുടെ മൊഴി പതിനാലുകാരിയുടെ കൊലപാതകത്തിൽ നിർണായകമായി. ‘മകൻ കാരണം ഒരു പെണ്ണ് ചത്തു’ എന്ന് റഫീക്ക് ഒരിക്കൽ പറഞ്ഞിരുന്നതായി സാക്ഷി മൊഴി നൽകി. തുടർന്ന്, പൊലീസിൻ്റെ ചോദ്യം ചെയ്യലിലാണ് കൊലപാതകം തെളിഞ്ഞത്. മകൻ പീഡിപ്പിച്ച വിവരം പുറത്തു പറയാതിരിക്കാനാണ് പ്രതി നാലുകാരിയെ കൊലപ്പെടുത്തിയതെന്ന് റഫിക്ക് കുറ്റസമ്മതവും നടത്തി പെൺകുട്ടിയുടെ കൊല ക്കേസ് നിലവിൽ തിരുവനന്തപുരം പോക്സോ കോടതിയിലും ബലാത്സംഗകേസ് നെയ്യാറ്റിൻ കര പോക്സോ കോടതിയിലും വിചാരണയിലാണ്. ശാന്തകുമാരിയെ വാടകവീട്ടിലേക്ക് വിളിച്ചുവ രുത്തി അൽഅമീനും ഷെഫിക്കും ചേർന്ന് തുണികൊണ്ട് കുരുക്കിട്ട് കഴുത്ത് ഞെരിക്കുകയും റഫിക്ക ചുറ്റികകൊണ്ട് തലയ്ക്ക് അടിക്കു കയുമായിരുന്നു.റഫിക്കിൻ്റെ പക്കൽനിന്ന് ചുറ്റിക വാങ്ങി പല തവണ തലയ്ക്കടിച്ച് അൽ അമീൻ മരണം ഉറപ്പുവരുത്തി.
ശാന്തകുമാരിയെ രാവിലെ കൊലപ്പെടുത്തിയ പ്രതികൾ ഏതാനും ആഭരണങ്ങൾ രണ്ടുത വണയായി വിഴിഞ്ഞം അഞ്ജനാ ജ്വല്ലറിയിൽ വിറ്റു ബാക്കി ആഭരണങ്ങളുമായി തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്കുള്ള ബസിൽ രക്ഷപ്പെടാൻ ശ്രമിക്കവേ രാത്രി പത്തരയോടെ വിഴിഞ്ഞം പൊലീസ് കഴക്കൂട്ടത്തുവച്ച് പ്രതികളെ പിടികൂടി. ആഭരണ ങ്ങൾ പൊലീസ് കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങൾ നിർണായ കുമായി.