ലോറി ഡ്രൈവറായ അരുൺ കുടുംബവഴക്കിനെ തുടർന്ന് ലോറിയിലെ ജാക്കി ലിവർ കൊണ്ട് ഭാര്യയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതര മായി പരുക്കേറ്റ ഭാര്യ പേരാവൂർ സ്വദേശിനി അനുപമ ആസ്പത്രിയിൽ ചികിത്സയിലാണ് .സംഭവത്തിന് ശേഷം അരുൺ ഒളിവിൽ പോയതായിരുന്നു.
വധ ശ്രമത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്. സിവിൽ പൊലീസ് ഓഫിസർമാരായ രാജേഷ്, പ്രശോഭ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.2023ൽ കേളകത്തും മറ്റൊരു വധശ്രമക്കേസ് കൂടി അരുണിന്റെ പേരിൽ ഉള്ളതായി പൊലീസ് പറഞ്ഞു.