ഞായറാഴ്ച്ച രാത്രി ഏഴരയോടെയാണ് കുരിശുപള്ളിയുടെ ചില്ലുകൾ എറിഞ്ഞു തകർത്ത രീതിയിൽ ആശ്രമ അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. അൽഫോൻസ് പവൻ സുപ്പീരിയർ ഫാ.റോയി കണ്ടത്തിൽപറമ്പിൽ അറിയിച്ചതിനെ തുടർന്ന് രാത്രി എട്ടു മണിയോടെ ഇരിട്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് ഇരിട്ടി എ എസ് പി യോഗേഷ് മന്ദയ്യ അടക്കമുള്ള ഉന്നത പോലീസ് സംഘം പരിശോധന നടത്തി. എടൂർ ഫൊറോന വികാരി ഫാ. തോമസ് വടക്കേമുറി, അൽഫോൻസ് ഭവൻ വൈദികരായ ഫാ. ചാക്കോ, ഫാ. ജോസ്, ഫാ. ജിനേഷ്, പായം പഞ്ചായത്ത് വൈസ് പ്രിസിഡന്റ് അഡ്വ. വിനോദ് കുമാർ തുടങ്ങിയവർ സ്ഥലത്തെത്തി. ഇരിട്ടി സി ഐ പി. കെ. ജിജേഷ്, എ എസ് ഐ കെ. സന്തോഷ് ഉൾപ്പെടെയുള്ള സംഘം സമീപത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് സംശയകരമായ സാഹര്യത്തിൽ പഴയ സാധനങ്ങൾ ശേഖരിക്കുന്ന വ്യക്തി കടന്നുപോകുന്നതായി ശ്രദ്ധയിൽപ്പെട്ടത്. കുരിശുപള്ളിക്ക് അടുത്തുള്ള മറ്റൊരു കെട്ടിടത്തിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ കൂടി പരിശോധിച്ച ശേഷം ഇതുവഴി കടന്നു പോയ വ്യക്തിയെ കുറിച്ചുള്ള വിശദമായ അന്വേഷണം നടത്തും
- Home
- Uncategorized
- എടൂരിൽ കുരിശുപള്ളിക്ക് നേരെ അക്രമണം നടത്തിയത് മാനസിക വിഭ്രാന്തിയുള്ള ആളെന്ന് സംശയം