ഇത് വിവാദമായതിന് പിന്നാലെ മന്ത്രി കെ രാധാകൃഷ്ണൻ ജപ്തി നോട്ടീസ് മരവിപ്പിക്കാൻ നിർദ്ദേശം നൽകി.
തുടർന്ന് പണമടച്ച് ആധാരമെടുക്കാനായി പട്ടിക ജാതി പട്ടിക വർഗ വികസന കോർപ്പറേഷനിൽ എത്തിയെങ്കിലും ആധാരം നൽകിയില്ല. തുടർന്ന് ബിജെപി പ്രവർത്തകർ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. കടബാധ്യത എഴുതിത്തള്ളാമെന്ന ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
തുടർന്ന് ഇന്ന് വൈകിട്ട് കോർപ്പറേഷൻ ജില്ലാ മാനേജർ വീട്ടിലെത്തി ഓമനക്ക് ആധാരം കൈമാറി.
കുടുംബത്തിന്റെ മൊത്തം കടബാധ്യയായ മൂന്നു ലക്ഷത്തി എഴുപതിനായിരം രൂപ നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചതായി കുടുംബം പറഞ്ഞു. 2023 നവംബർ 11നാണ് പ്രസാദ് ജീവനൊടുക്കിയത്. കൃഷി നടത്തുന്നതിനായി പല ബാങ്കുകളും കയറിയിറങ്ങിയിട്ടും വായ്പ ലഭിക്കാതെ വന്നതോടെയാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. പാട്ടത്തിനെടുത്ത മൂന്നര ഏക്കറിൽ വളമിടാൻ അരലക്ഷം രൂപ വായ്പ ലഭിക്കാത്തതിനെ തുടർന്നാണ് പ്രസാദ് കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്.