നിരവധി കേസുകളിൽ പ്രതിയും റൗഡി ലിസ്റ്റിൽ പേരുമുള്ളയാളാണ് അറസ്റ്റിലായ അനസെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ 26 ന് രാത്രി ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തനിച്ച് താമസിക്കുന്ന 58കാരിയുടെ വീട്ടിൽ രാത്രി അതിക്രമിച്ചു കയറിയ അനസ് ഇവരെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇവർ ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് സ്ത്രീയുടെ പരാതിയിന്മേൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും പ്രതി ഒളിവിൽപോയിരുന്നു. ഇന്ന് രാവിലെയാണ് വർക്കല പൊലീസ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്. വർക്കല ഇൻസ്പെക്ടർ പ്രവീൺ ജെ.എസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.