കോളയാട് പറക്കാട്ട് പി ജയന്റെ കൃഷി സ്ഥലത്താണ് ഞായറാഴ്ച രാവിലെ കാട്ടാന പ്രസവിച്ചത്. രാത്രി കാട്ടാന കൂട്ടത്തിന്റെ നിലയ്ക്കാത്ത ശബ്ദം കേട്ട് ജയൻ പോയി നോക്കിയപ്പോഴാണ് തന്റെ കവുങ്ങും തോട്ടത്തിൽ കാട്ടാനകളെ കണ്ടത്ജയൻ ശബ്ദം ഉണ്ടാക്കിയതിനെ തുടർന്ന് കാട്ടാനകൾ തിരികെ പോയി വനപാലകർ സ്ഥലത്തെത്തുകയും ചെയ്തു.നെടുമ്പായിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേന്ദ്രന്റെ നേതൃത്വത്തിൽ ഉള്ള വനപാലകരാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. ജയന്റെ നിരവധി കാർഷിക വിളകൾ കാട്ടാനക്കൂട്ടം നശിപ്പിച്ചു പിന്നീട് കൃഷിയിടത്തിൽ എത്തിയപ്പോഴാണ് കാട്ടാന പ്രസവിച്ചത് ആണെന്ന് മനസ്സിലായത്. സംഭവം അറിഞ് കോളയാട് ഗ്രാമപഞ്ചായത്ത് അംഗം റോയി പൗലോസ് ഉൾപ്പെടെ നിരവധി പേർ സ്ഥലത്തെത്തി പ്രദേശത്ത് ഇപ്പോൾ കാട്ടാനശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികളും നാട്ടുകാരും പറയുന്നത്.