പറഞ്ഞത് ലിറ്ററിന് ഒരു പൈസയാണെങ്കിലും ബില്ലിൽ പ്രതിഫലിച്ചത് മിനിമം മൂന്നിരിട്ടിയായാണ്. പ്രതിവര്‍ഷം 300 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് കുടിവെള്ള നിരക്ക് കൂട്ടിയത്. തുടര്‍ന്ന് ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം അധികം കിട്ടിയത് 92 കോടി രൂപ. സെപ്തംബര്‍ വരെയുള്ള കണക്ക് അനുസരിച്ച് 2567.05 കോടിയാണ് ജല അതോറിറ്റിയുടെ ബാധ്യത. കറണ്ട് ബില്ലിനത്തിൽ മാത്രം 1263.64 കോടി കൊടുക്കാനുണ്ട്. പെൻഷൻ ബാധ്യത 153 കോടി. വിവിധ വായ്പകളും തിരിച്ചടവുകളും എല്ലാമായി ആയി വലിയൊരു തുക കടം നിൽക്കുമ്പോഴും കിട്ടാക്കടം പിരിച്ചെടുക്കുന്നതിൽ പ്രതീക്ഷിച്ച പുരോഗതിയില്ല. ഗാര്‍ഹിക ഉപഭോക്താക്കളിൽ നിന്ന് പിരിഞ്ഞു കിട്ടാനുള്ളത് 257 കോടിയാണ്. ഗാര്‍ഹികേതര കണക്ഷനുകൾ വരുത്തിയ കുടിശിക 211 കോടിയാണ്.
- Home
- Uncategorized
- വെള്ളക്കരം കൂട്ടി ജനത്തെ പിഴിഞ്ഞിട്ടും കടത്തില്‍ മുങ്ങി വാട്ടര്‍ അതോറിറ്റി, ബാധ്യത 2865 കോടി