25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ആരും കാണാനെത്താതെ ആയിരത്തോളം തടവുകാർ, ‘മാനസ മാനസികസമ്മർദം കുറയ്ക്കാൻ കൗൺസലർമാരെ നിയമിക്കണമെന്ന് ജയിൽ വകുപ്പ്
Kerala

ആരും കാണാനെത്താതെ ആയിരത്തോളം തടവുകാർ, ‘മാനസ മാനസികസമ്മർദം കുറയ്ക്കാൻ കൗൺസലർമാരെ നിയമിക്കണമെന്ന് ജയിൽ വകുപ്പ്

കേരളത്തിലെ തടവുകാരിൽ ആയിരത്തോളംപേരെ കാണാൻ അവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഇതുവരെ വന്നിട്ടില്ലെന്നും ഇവരുടെ മാനസികസമ്മർദം കുറയ്ക്കാൻ കൗൺസലർമാരെ നിയമിക്കണമെന്നും ജയിൽ വകുപ്പ് ശുപാർശ ചെയ്തു. ചില തടവുകാരിൽ മാനസികപ്രശ്നങ്ങൾ കൂടുന്നതു സംബന്ധിച്ചു നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണിത്. ജയിൽ എഡിജിപി ബൽറാം കുമാർ ഉപാധ്യായയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചതായാണു വിവരം. നിലവിൽ ജയിലിൽ കൗൺസലറുടെ സേവനം കിട്ടാറില്ല. 

ജയിലിൽ കഴിയുന്നവരിൽ ആയിരത്തിലധികം പേർ മാനസികപ്രശ്നങ്ങൾക്കു ചികിത്സ തേടുന്നവരാണ്. സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ താമസിപ്പിക്കാൻ കഴിയാതെ വരുന്നതോടെ മരുന്നുനൽകി ജയിലുകളിൽ തന്നെയാണു മിക്കവരെയും പാർപ്പിക്കുന്നത്

പോക്സോ കേസുകളിലും ലഹരിക്കേസുകളിലും ഉൾപ്പെട്ട് ജയിലുകളിൽ വരുന്നവരുടെ എണ്ണം മുൻവർഷത്തെക്കാൾ നാലിരട്ടിയാണ്. പോക്സോ കേസുകളിൽ ഇപ്പോൾ ജയിലിലുള്ളവരുടെ എണ്ണം 3900 ആണ്. ലഹരിക്കേസുകളിൽപ്പെട്ട് എത്തുന്ന ചെറുപ്പക്കാരാണു ജയിലുകളുടെ പുതിയ പ്രതിസന്ധി. 

1000 പേരായിരുന്നു 2018ൽ ഇത്തരം പ്രതികളായി ജയിലിലെത്തിയതെങ്കിൽ ഇപ്പോൾ കേരളത്തിൽ ജയിലുകളിൽ 3300 പേരാണുള്ളത്. ലഹരി കിട്ടാത്തതിനാൽ അക്രമം കാട്ടുന്നതിനാൽ ഇവർക്കൊപ്പം ആരെയും താമസിപ്പിക്കാനാവില്ല. ജയിലുകളിൽ 3300 ശിക്ഷാതടവുകാരും നാലായിരത്തോളം വിചാരണത്തടവുകാരുമാണുള്ളത്. ഇതു കൂടാതെ ശരാശരി 3000 പേർ റിമാൻഡ് പ്രതികളായുമുണ്ട്. ജയിൽശേഷിയേക്കാൾ 3000 പേർ അധികമാണ്

Related posts

പൊതുസ്ഥലത്തു തുടർച്ചയായി മാലിന്യം തള്ളുന്നവരെ തടവിലിട്ടുകൂടേ : ഹൈക്കോടതി

Aswathi Kottiyoor

ഇപിഎഫ്‌ ഉയർന്ന പെൻഷൻ: വിവരങ്ങൾ അപ്‌ലോഡ്‌ ചെയ്യാൻ തൊഴിലുടമകൾക്ക്‌ 3 മാസം കൂടി സമയം

Aswathi Kottiyoor

ബാറുകള്‍ പുലര്‍ച്ചെ അഞ്ചുവരെ തുറക്കുമെന്നത് വ്യാജപ്രചാരണം; സമയം നീട്ടിയിട്ടില്ലെന്ന് എക്‌സൈസ്.

Aswathi Kottiyoor
WordPress Image Lightbox