മൂന്നുകോടി രൂപയുടെ കെട്ടിട നിര്‍മാണം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഇതോടെ സര്‍ക്കാര്‍ നേരിട്ട് രണ്ടുകോടി രൂപയും വിദ്യാഭ്യാസ വകുപ്പ് രണ്ടുകോടി രൂപയും കിഫ്ബി വഴി ഒരുകോടി രൂപയും അനുവദിച്ച് ആധുനിക രീതിയില്‍ തന്നെ കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കി. നാല് നിലകളാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും പ്രധാന ഫില്ലറുകളുടെ ഉറപ്പില്ലായ്മ കാരണം നാലാംനില എടുത്തില്ല. നാലാംനില പണിയാനായി അനുവദിച്ച തുക കെട്ടിടത്തിന്റെ ചുറ്റുവട്ടം ഭംഗിയാക്കുന്നതിനും മറ്റും ഉപയോഗിക്കുകയാണ്.ലിഫ്റ്റ് സ്ഥാപിക്കാനുള്ള സൗകര്യം കെട്ടിടത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലിഫ്റ്റ് സജ്ജമായാല്‍ ജില്ലയില്‍ തന്നെ ഇത്തരം സംവിധാനമുള്ള ആദ്യ സ്‌കൂള്‍ ആയി സര്‍വ്വജന മാറും. ബത്തേരി നഗരസഭ പതിനേഴ് ലക്ഷം രൂപയാണ് ലിഫ്റ്റ് സ്ഥാപിക്കുന്നതിലേക്ക് ചെലവഴിച്ചിട്ടുള്ളത്. 2019 നവംബറില്‍ സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന ഷഹല ഷെറിന്‍ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരണത്തിന് കീഴടങ്ങിയതിനെ തുടര്‍ന്നാണ് പുതിയ കെട്ടിടം സ്ഥാപിക്കാണ് തീരുമാനിച്ചത്. എന്നാല്‍ എല്ലാ പ്രവൃത്തികളും പൂര്‍ത്തിയായി തുറന്നുനല്‍കാന്‍ അധികൃതര്‍ കാണിക്കുന്ന അലംഭാവം വിമര്‍ശനത്തിനിടയാക്കുകയാണ്.
- Home
- Uncategorized
- വിദ്യാര്‍ഥിനിക്ക് പാമ്പ് കടിയേറ്റ സ്‌കൂളിൻ്റെ കെട്ടിടനിര്‍മാണം: പണി പൂര്‍ത്തികരിച്ചിട്ടും തുറന്നുനൽകുന്നില്ല; കുട്ടികളുടെ ഗതികേട് തുടരുന്നു