കെഎസ്ആർടിസി ജീവനക്കാർക്കു ജൂലൈ മാസത്തെ ശമ്പളം നൽകാൻ 40 കോടി രൂപ കൂടി അനുവദിച്ചതായി ധനവകുപ്പ് ഗതാഗത വകുപ്പിനെ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി കെഎസ്ആർടിസിയുടെ അക്കൗണ്ടിലേക്കു വരാൻ ഒന്നോ രണ്ടോ ദിവസം എടുത്തേക്കും. ആദ്യ ഗഡുവായി നൽകിയ 30 കോടി രൂപ ധനവകുപ്പ് കെഎസ്ആർടിസിക്കു കൈമാറിയിരുന്നു.
22നു മുൻപ് ഒരുമിച്ച് ശമ്പളം കൊടുക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആകെ 70 കോടി രൂപ ധനവകുപ്പ് കൈമാറുന്നത്. ബാക്കി 16 കോടി രൂപ കെഎസ്ആർടിസി സ്വന്തം നിലയിൽ കണ്ടെത്തും. 22നു തന്നെ ശമ്പളം കൊടുക്കാനാകുമെന്നാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെ പ്രതീക്ഷ. എന്നാൽ പെൻഷൻ കാര്യത്തിൽ ഇപ്പോഴും തീരുമാനമായില്ല. ജൂലൈ, ഓഗസ്റ്റ് മാസത്തെ പെൻഷനാണു നൽകാനുള്ളത്.