സിപിഎം സർക്കാരിന്റെ സ്വപ്നപദ്ധതിക്ക്, മുഖ്യമന്ത്രിയുടെ കൂടി അറിവോടെ ഇ. ശ്രീധരൻ ബദൽ നിർദേശിച്ചപ്പോഴുണ്ടായ രാഷ്ട്രീയ അഭ്യൂഹത്തിനു തടയിടാനായിരുന്നു കെ.സുരേന്ദ്രൻ പെട്ടെന്നു പോയി ശ്രീധരനെ കണ്ടത്. ബദൽ പദ്ധതിയെക്കുറിച്ചു കൂടുതൽ അറിയുക എന്നതിലുപരി, ഇ.ശ്രീധരൻ ബിജെപിയുടെ അവിഭാജ്യ ഘടകമാണെന്നും ഇടതിനോട് അടുക്കുകയല്ലെന്നും പ്രഖ്യാപിക്കുക കൂടിയായിരുന്നു സുരേന്ദ്രന്റെ സന്ദർശനോദ്ദേശ്യം. അതൊരു കൃത്യമായ നീക്കമായിത്തന്നെയാണു പാർട്ടി കാണുന്നത്. എന്നാൽ ഒരുപടി കൂടി കടന്ന്, സന്ദർശനവേളയിൽ തന്നെ ബദൽ പദ്ധതിയെ പിന്തുണച്ചത് അപക്വമെന്നാണു ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. ശ്രീധരന്റെ നിർദേശത്തിന്റെ വിശദാംശങ്ങളും അതിൽ സർക്കാരിന്റെ പ്രതികരണവുമറിഞ്ഞശേഷം മതിയായിരുന്നു ഇതെന്നു കരുതുന്നവരുണ്ട്. എന്നാൽ ബദൽ പദ്ധതിയിലൂടെ സിപിഎമ്മിനെ വെട്ടിലാക്കിയെന്നാണു സുരേന്ദ്രനെ പിന്തുണയ്ക്കുന്നവരുടെ വാദം. മുഖ്യമന്ത്രിയും സിപിഎമ്മും അഭിമാന പദ്ധതിയായി കൊണ്ടുനടക്കുന്ന സിൽവർലൈൻ ഉപേക്ഷിച്ച് വേഗറെയിലിനെ പിന്തുണയ്ക്കേണ്ടിവന്നാൽ, ഈ വികസന പദ്ധതിയുടെ ‘ക്രെഡിറ്റ്’ ബിജെപിക്കും അവകാശപ്പെടാനാകും. ശ്രീധരൻ ഉയർത്തിയ ബദൽ നിർദേശം മുൻപ് സിൽവർലൈനെതിരെ ശ്രീധരനൊപ്പം കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ട ഘട്ടത്തിൽ ബിജെപി നേതാക്കൾ മുന്നോട്ടുവച്ചതാണെന്നും ഇവർ വിശദീകരിക്കുന്നു. ശ്രീധരന്റെ ബദൽ നിർദേശത്തോടു സിപിഎം നിലപാട് വ്യക്തമാക്കിയ ശേഷം കേന്ദ്ര റെയിൽവേ മന്ത്രിയെ കാണുമെന്നുമാണു കെ.സുരേന്ദ്രന്റെ നിലപാട്. മറ്റൊരു ചർച്ചയും അതുവരെയില്ല.
കെ. സുരേന്ദ്രന്റേത് പാർട്ടി നിലപാടല്ല: തുറന്നടിച്ച് ശോഭ; വേഗറെയിലിൽ ബിജെപിയിൽ കല്ലുകടി
സിപിഎം സർക്കാരിന്റെ സ്വപ്നപദ്ധതിക്ക്, മുഖ്യമന്ത്രിയുടെ കൂടി അറിവോടെ ഇ. ശ്രീധരൻ ബദൽ നിർദേശിച്ചപ്പോഴുണ്ടായ രാഷ്ട്രീയ അഭ്യൂഹത്തിനു തടയിടാനായിരുന്നു കെ.സുരേന്ദ്രൻ പെട്ടെന്നു പോയി ശ്രീധരനെ കണ്ടത്. ബദൽ പദ്ധതിയെക്കുറിച്ചു കൂടുതൽ അറിയുക എന്നതിലുപരി, ഇ.ശ്രീധരൻ ബിജെപിയുടെ അവിഭാജ്യ ഘടകമാണെന്നും ഇടതിനോട് അടുക്കുകയല്ലെന്നും പ്രഖ്യാപിക്കുക കൂടിയായിരുന്നു സുരേന്ദ്രന്റെ സന്ദർശനോദ്ദേശ്യം. അതൊരു കൃത്യമായ നീക്കമായിത്തന്നെയാണു പാർട്ടി കാണുന്നത്. എന്നാൽ ഒരുപടി കൂടി കടന്ന്, സന്ദർശനവേളയിൽ തന്നെ ബദൽ പദ്ധതിയെ പിന്തുണച്ചത് അപക്വമെന്നാണു ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. ശ്രീധരന്റെ നിർദേശത്തിന്റെ വിശദാംശങ്ങളും അതിൽ സർക്കാരിന്റെ പ്രതികരണവുമറിഞ്ഞശേഷം മതിയായിരുന്നു ഇതെന്നു കരുതുന്നവരുണ്ട്. എന്നാൽ ബദൽ പദ്ധതിയിലൂടെ സിപിഎമ്മിനെ വെട്ടിലാക്കിയെന്നാണു സുരേന്ദ്രനെ പിന്തുണയ്ക്കുന്നവരുടെ വാദം. മുഖ്യമന്ത്രിയും സിപിഎമ്മും അഭിമാന പദ്ധതിയായി കൊണ്ടുനടക്കുന്ന സിൽവർലൈൻ ഉപേക്ഷിച്ച് വേഗറെയിലിനെ പിന്തുണയ്ക്കേണ്ടിവന്നാൽ, ഈ വികസന പദ്ധതിയുടെ ‘ക്രെഡിറ്റ്’ ബിജെപിക്കും അവകാശപ്പെടാനാകും. ശ്രീധരൻ ഉയർത്തിയ ബദൽ നിർദേശം മുൻപ് സിൽവർലൈനെതിരെ ശ്രീധരനൊപ്പം കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ട ഘട്ടത്തിൽ ബിജെപി നേതാക്കൾ മുന്നോട്ടുവച്ചതാണെന്നും ഇവർ വിശദീകരിക്കുന്നു. ശ്രീധരന്റെ ബദൽ നിർദേശത്തോടു സിപിഎം നിലപാട് വ്യക്തമാക്കിയ ശേഷം കേന്ദ്ര റെയിൽവേ മന്ത്രിയെ കാണുമെന്നുമാണു കെ.സുരേന്ദ്രന്റെ നിലപാട്. മറ്റൊരു ചർച്ചയും അതുവരെയില്ല.