ഇതിന്റെ പ്രിന്റ് പാലാരിവട്ടത്തെ കഫേയിൽനിന്നാണ് ഗൂഗിളിന്റെ സഹായത്തോടെ കണ്ടെത്തിയത്. ഗവേഷണ സാമഗ്രികളുടെ കോപ്പി, ബൈൻഡിങ് എന്നിവ വിദ്യ പ്രധാനമായും ഇവിടെ നിന്നാണു ചെയ്തതെന്നു പൊലീസ് പറഞ്ഞു. കഫേ നടത്തിപ്പുകാരന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ജില്ലാ പൊലീസിലെ സൈബർ വിദഗ്ധന്റെ സഹായത്തോടെയായിരുന്നു പരിശോധന. 2 വ്യാജ സർട്ടിഫിക്കറ്റുകളാണ് വിദ്യ അട്ടപ്പാടി കോളജിൽ ഹാജരാക്കിയതെന്നു പൊലീസ് പറഞ്ഞു. വിദ്യയുടെ ഫോൺ പരിശോധിച്ചപ്പോൾ വ്യാജ സർട്ടിഫിക്കറ്റ് അറ്റാച്ച് ചെയ്തതിന്റെ തെളിവു ലഭിച്ചെങ്കിലും കാലപ്പഴക്കമുള്ളതിനാൽ മറ്റു വിവരങ്ങൾ കിട്ടിയില്ല. ഇതോടെയാണു വിവരങ്ങൾ വീണ്ടെടുക്കാൻ അഗളി ഡിവൈഎസ്പി എൻ.മുരളീധരൻ ഗൂഗിളിനെ സമീപിച്ചത്. കാസർകോട് കരിന്തളം ഗവ. കോളജിൽ ഹാജരാക്കിയ വ്യാജസർട്ടിഫിക്കറ്റ് തൃക്കരിപ്പൂരിലെ ഒരു അക്ഷയകേന്ദ്രത്തിൽനിന്നു പ്രിന്റ് എടുത്തതാണെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ കേസിൽ ഈ മാസംതന്നെ കുറ്റപത്രം നൽകാനാണു നീക്കം.
- Home
- Uncategorized
- വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് പാലാരിവട്ടത്തുനിന്നു കണ്ടെത്തി