കോഴിക്കോട്: വ്യാജസർട്ടിഫിക്കറ്റ് ആരോപണത്തെ നിയമപരമായി നേരിടുമെന്ന് കെ.എസ്.യു സംസ്ഥാന കൺവീനർ അൻസിൽ ജലീൽ. പ്ലസ് ടു യോഗ്യതയുള്ള ജോലിക്കാണ് താൻ കയറിയത്. തന്റെ പേരിൽ പ്രചരിക്കുന്ന സർട്ടിഫിക്കറ്റ് കണ്ടിട്ടുപോലുമില്ലെന്ന് അൻസിൽ പറഞ്ഞു. കോഴ്‌സ് പൂർത്തിയാക്കാത്ത തനിക്ക് എങ്ങനെ ബിരുദസർട്ടിഫിക്കറ്റ് ഉണ്ടാവുമെന്നും അൻസിൽ ജലീൽ ചോദിച്ചു.
‘വ്യാജമായി ഫോട്ടോഷോപ്പ് ഉപയോഗിച്ച് നിർമിച്ചതാണ് അത്. വ്യാജ ആരോപണത്തെ നിയമപരമായി നേരിടും. ജില്ലാ പൊലീസ് മേധാവിക്ക് ഞാനാണ് ഇത് സംബന്ധിച്ച് ആദ്യം പരാതി നൽകിയത്. ആർക്കും ചെയ്ത് എടുക്കാവുന്ന ഒരു സർട്ടിഫിക്കറ്റ് കാണിച്ചാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എസ്.എഫ്.ഐക്കാർക്ക് ആർക്കെങ്കിലും നേരിട്ട് വന്ന് ഇക്കാര്യം എന്നോട് പറയാനാകുമോ? പ്രതിപക്ഷത്തെ രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിനാൽ ആരോപണങ്ങൾ ഉന്നയിക്കുന്നു.’.അൻസിൽ പറയുന്നു.