ന്യൂഡൽഹി ∙ നീതി ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഗുസ്തി താരങ്ങള്‍. നീതിക്കായുള്ള പോരാട്ടം തുടരുമെന്നും പിന്തുണയ്ക്കുന്നവര്‍ ജന്തര്‍ മന്തറിലെത്തണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു. ബേട്ടി പഠാവോ ബേട്ടി ബച്ചാവോ മുദ്രാവാക്യം ഉയര്‍ത്തുന്നവരാണ് ബിജെപിക്കാര്‍. ആ ബിജെപിയില്‍നിന്ന് ഒരു വനിതാ നേതാവ് പോലും വിളിച്ചില്ല. പിന്തുണതേടി ബിജെപി വനിതാ എംപിമാര്‍ക്ക് കത്തയയ്ക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ഗുസ്തി താരങ്ങള്‍ പറഞ്ഞു.
ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങും ചില പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും വധഭീഷണി മുഴക്കിയെന്നും ആരോപിച്ച് പരാതി നൽകിയിരുന്നു. കാര്യമായ നടപടി ഇല്ലാത്തതിനെത്തുടർന്നാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചത്.