വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബേക്കേഴ്സ് അസോസിയേഷന് കേരള (ബേക്ക്) ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നിവേദനം നല്കി.
ആറു മാസം കൂടുമ്പോഴുള്ള ലാബ് ടെസ്റ്റ് നിയമം പിന്‍വലിക്കുക, ഭക്ഷ്യമേഖലയില്‍ ഹെല്‍ത്ത് കാര്‍ഡ് സൗജന്യമാക്കുക, ബോര്മകളിലെയും ബേക്കറികളിലെയും അശാസ്ത്രീയ പരിശോധനകള്‍ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യന്‍ ബേക്കേഴ്സ് ഫെഡറേഷന് പ്രസിഡന്റ് പി.എം. ശങ്കരന്, ബേക്കേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥ്, സംസ്ഥാന ട്രഷറര്‍ എ.നൗഷാദ്, ഐടി ആന്‍ഡ് ലോ സെക്രട്ടറി ബിജു പ്രേംശങ്കര്‍ തുടങ്ങിയവർ ചേര്‍ന്നാണു മന്ത്രിക്ക് നിവേദനം കൈമാറിയത്.
ഓരോ ഭക്ഷ്യോത്പന്നത്തിനുമുള്ള ലാബ് ടെസ്റ്റിന് ആകെ 3,500 രൂപ മുതല്‍ 7,000 രൂപ വരെ ചെലവുവരും. 50 മുതല്‍ 150 വരെ ഭക്ഷ്യ ഇനങ്ങള്‍ ഉത്പാദിപ്പിച്ചു വിപണനം ചെയ്യുന്ന ബേക്കറികളുണ്ട്. ആറു മാസത്തിലൊരിക്കല്‍ ഇവയൊക്കെ പരിശോധന നടത്തേണ്ടിവരുമ്പോള്‍ വലിയ സാമ്പത്തിക ഭാരമാണു ബേക്കറി വ്യവസായത്തിനു നേരിടേണ്ടിവരികയെന്നും നിവേദനത്തില്‍ പറയുന്നു.
ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഫുഡ് സേഫ്റ്റി കമ്മീഷണര്‍ വി.ആര്. വിനോദിനും നിവേദനം നല്‍കിയിരുന്നു.