സംസ്ഥാനത്ത് ദീർഘകാലമായി അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് ഇപ്പോൾ നികുതി ചുമത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ. നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
തദ്ദേശ സ്ഥാപനങ്ങളുടെ തനതു നികുതി വർധിപ്പിക്കുന്നതിനായുള്ള നിർദേശങ്ങളിലൊന്നായിരുന്നു അടച്ചിട്ട വീടിന് നികുതി ഏർപ്പെടുത്തുക എന്നത്. എന്നാൽ ഇക്കാര്യത്തിൽ പ്രവാസികൾക്ക് അടക്കം ഇക്കാര്യത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പല കോണുകളിൽ നിന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഇക്കാര്യത്തിൽ ആലോചന നടത്തേണ്ടത്. എന്നിരുന്നാലും നിലവിൽ ഈ നിർദേശം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ല.
ഈ മാസം ട്രഷറി നിയന്ത്രണം വേണ്ടിവരും. അതേസമയം ബില്ലുകൾ കൊടുത്തു തീർക്കുമെന്നും മന്ത്രി പറഞ്ഞു.