വിദേശ മദ്യം ഉത്പാദിപ്പിക്കുന്ന മദ്യകന്പനികളുടെ വിറ്റുവരവ് നികുതി ഒഴിവാക്കുന്നതിനും ഇതുമൂലം സർക്കാരിനുണ്ടാകുന്ന നഷ്ടം നികത്തുന്നതിനായി മദ്യവില വർധിപ്പിക്കാനുമുള്ള പൊതുവിൽപ്പന നികുതി ഭേദഗതി ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം.
മദ്യത്തിന്റെ പൊതുവിൽപന നികുതിയിൽ നാലു ശതമാനം വർധനയാണു വരുത്തുന്നത്. ബിൽ നിയമസഭയിൽ അവതരിപ്പിച്ചു ഗവർണറുടെ അംഗീകാരം നേടുന്നതോടെ സംസ്ഥാനത്തു മദ്യത്തിന്റെ വില ഉയരും.
നിലവിൽ 247 ശതമാനമാണു മദ്യത്തിന്റെ നികുതി. വർധന പ്രാബല്യത്തിൽ വരുന്നതോടെ 251 ശതമാനമായി ഉയരും. സംസ്ഥാനത്ത് വിദേശമദ്യം ഉത്പാദിപ്പിക്കുന്ന മദ്യകന്പനികളുടെ അഞ്ചു ശതമാനം വിറ്റുവരവ് നികുതിയാണ് ഒഴിവാക്കിയത്.