നഗരത്തില്‍ ഒറ്റ മഴയ്ക്കു തന്നെ വെള്ളക്കെട്ട് രൂപപ്പെടുന്നതിൽ നഗരസഭയ്ക്കെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. ഓടയിലേക്ക് മാലിന്യം നിക്ഷേപിക്കുന്നതിനെതിരെയും ജസ്റ്റീസ് ദേവന് രാമചന്ദ്രന് വിമര്‍ശനം ഉന്നയിച്ചു.
ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും കോടതി പറഞ്ഞു. എത്ര ഉന്നതനായാലും കനാലിലേക്കും ഓടകളിലേക്കും മാലിന്യം തള്ളുന്നത് അനുവദിക്കരുതെന്നും കര്‍ശന നടപടി വേണമൈന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. നഗരത്തിലെ വെള്ളക്കെട്ടുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.
എല്ലാ വൈകുന്നേരങ്ങളിലും കനത്ത മഴ പെയ്യുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് നഗരസഭയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയാറാകണം. നഗരസഭ സ്വയംഭരണാധികരമുള്ള സ്ഥാപനമാണ്, ഇത്തരത്തിലുള്ള അധികാരം വേണ്ട വിധത്തില്‍ പ്രയോഗിക്കാതിരിക്കുമ്പോഴാണ് കോടതിക്ക് ഉത്തരവ് നല്‍കേണ്ടി വരുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.