സൗദിയില്‍ ഗെയിംസുകള്‍ക്കും ഇ-സ്പോര്‍ട്സിനുമായി പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. ഈ രംഗത്തെ ദേശീയ നാഷണല്‍ സ്ട്രാറ്റജിക്കു സൗദി കിരീടാവകാശി സൗദി കിരീടാവകാശിയും കൗണ്‍സില്‍ ഓഫ് ഇക്കണോമിക് ആൻഡ് ഡവലപ്പ്മെന്റ് അഫയേഴ്സ് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് തുടക്കം കുറിച്ചു.
വിഷന്‍ 2030ന്റെ ഭാഗമായി നടപ്പിലാക്കുന്ന കായിക-വിനോദ സംരംഭങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി വരുന്നത്. 2030-ഓടെ സൗദിയെ ഗെയിംമിംഗ് ഇ-സ്പോര്‍ട്ട്സ് മേഖലയുടെ ആഗോള കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. 39,000 പേര്‍ക്ക് പുതിയ പദ്ധതി വഴി ജോലി ലഭിക്കും.
50 ബില്യണ്‍ റിയാല്‍ ജിഡിപിയിലേക്ക് സംഭാവന ചെയ്യാന്‍ പദ്ധതിക്കു സാധിക്കുമെന്നാണ് പ്രതീക്ഷ. ഗെയിമുകള്‍ക്കും ഇ-സ്പോര്‍ട്ടുകള്‍ക്കുമായി ഈവന്റുകള്‍ സംഘടിപ്പിക്കുക, പഠന സ്ഥാപനങ്ങള്‍ നിര്‍മിക്കുക തുടങ്ങിയവ പദ്ധതി ലക്ഷ്യമിടുന്നു. സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
ഇലക്ട്രോണിക് ഗെയിമുകളില്‍ താല്പര്യമുള്ള 21 ദശലക്ഷം യുവാക്കള്‍ ലോകത്ത് ഉണ്ടെന്നാണ് കണക്ക്.