സംഭവത്തേക്കുറിച്ച് ദില്ലി പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. കിഴക്കൻ ദില്ലിയിലെ മോജ്പൂരിലേക്ക് സ്കൂട്ടറിൽ യാത്ര പോവുകയായിരുന്ന കുടുംബത്തിന് നേരെയാണ് അക്രമം നടന്നത്. ഗോകുൽപുരി ഫ്ലൈ ഓവറിൽ വച്ച് ഇവരുടെ സ്കൂട്ടറിൽ മറ്റൊരു ഇരുചക്രവാഹനം ഉരസിയിരുന്നു. ഇതിനേചൊല്ലി 30കാരിയുടെ ഭർത്താവ് ബൈക്ക് യാത്രക്കാരനും തമ്മിൽ തർക്കമായി. ഇരുവരും തമ്മിലുള്ള വാക്കേറ്റം അസഭ്യ പ്രയോഗത്തിലേക്ക് നീണ്ടതോടെ ഹീര സിംഗ് സ്കൂട്ടർ റോഡിന്റെ സൈഡിൽ നിർത്തി.
ഇതിനിടയിൽ ബൈക്ക് യാത്രികൻ ഹീര സിംഗിന് നേരെ വെടിയുതിർക്കുകയായിരുന്നു. സ്കൂട്ടറിന്റെ പിന്നിലിരുന്ന സിമ്രൻജീത് കൌറിന്റെ കഴുത്തിലാണ് വെടിയേറ്റത്. ഭാര്യയെ ഹീര സിംഗ് ഉടൻ തന്നെ ഗുരു തേജ് ബഹാദുർ ആശുപത്രിയിൽ എത്തിച്ചെങ്കിലും 30കാരിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഗോകുൽപുരി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.