മൂന്ന് കാരണങ്ങളാണ് ബെംഗളുരുവിൽ മഴയെത്താത്തതിന് കാരണമായി കാലാവസ്ഥാ വിദഗ്ധർ നിരീക്ഷിക്കുന്നത്. എൽ നിനോ പ്രതിഭാസം മൂലം രൂക്ഷമായ ചൂട് വടക്കൻ മേഖലയിലേക്ക് നീങ്ങുന്നതും, അന്തരീക്ഷത്തിൽ വ്യതിയാനങ്ങളൊന്നും സംഭവിക്കാത്തത് മേഘങ്ങൾ രൂപം കൊള്ളാൻ തടസമാകുന്നു, 2023ലെ വരൾച്ചാ സാഹചര്യം നിലനിൽക്കുന്നതിനാൽ മണ്ണിൽ ജലാംശം വളരെ കുറഞ്ഞ നിലയിലാണ് ഉള്ളത്. ഇവയെല്ലാം മഴ നഗരത്തെ കനിയാത്തതിന് കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ.
ബെംഗളുരുവിൽ മാത്രമല്ല രാജ്യത്തിന്റെ എല്ലാം ഭാഗങ്ങളിലും താപനില ഉയർന്ന നിലയിൽ തന്നെയാണുള്ളത്. കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ ഏറ്റവും ഉയർന്ന നിലയിലാണ് അന്തരീക്ഷ താപനില രാജ്യത്തുള്ളത്. എന്നാൽ ബുധനാഴ്ച മുതൽ കർണാടകയുടെ തെക്കൻ മേഖലയിലേക്ക് മഴയെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വിശദമാക്കുന്നത്. കഴിഞ്ഞ 42 വർഷങ്ങളെ അപേക്ഷിച്ച് ബെംഗളുരുവിലെ ശരാശരി താപനിലയിൽ ഒരു ഡിഗ്രി സെൽഷ്യസ് വർധനവാണ് സംഭവിച്ചിട്ടുള്ളത്. ഇത് ജല ശ്രോതസുകളേയും സാരമായി ബാധിച്ചിട്ടുണ്ട്. ഭൂർഗഭ ജലനിരപ്പിനേയും കനത്ത ചൂട് സാരമായി ബാധിച്ചിട്ടുണ്ട്.