പൊലീസ് കേസെടുത്തിന് പിന്നാലെ ഭർത്താവും വനിത സുഹൃത്തും ഒളിവിൽ പോയി. വെഞ്ഞാറുമ്മൂട് സ്വദേശി സുനിതയെ വാടക വീട്ടിൽ നിന്ന് പൊലീസ് പിടികൂടി. 2016 ലെ പോക്സോ കേസിലെ ഇരയാണ് മർദ്ദനത്തിനിരയായത്. അന്ന് ലൈംഗികമായി പീഡിപ്പിച്ച പ്രതി ജയിലിൽ നിന്നിറങ്ങിയ ശേഷം പെൺകുട്ടിയെ വിവാഹം കഴിച്ചു.
പിന്നാലെ നിരന്തരം ശാരീരിക മാനസിക പീഡനത്തിന് ഇരയാക്കി. പെൺവാണിഭ സംഘത്തിൽ പെൺകുട്ടിയെ എത്തിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ടായിരുന്നു. അതിനിടെയാണ് ഭർത്താവും വനിത സുഹൃത്തും ചേർന്ന് വീട്ടിലേക്ക് വിളിച്ചു വരുത്തി പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. കോടതിയിൽ ഹാജരാക്കിയ സുനിതയെ റിമാൻഡ് ചെയ്തു.