ദുബൈയിലെ ടി സിംഗ് ട്രേഡിംഗ് എന്ന സ്ഥാപനത്തിലെ പിആര്‍ഒയാണ് അനില്‍. ഈ സ്ഥാപനത്തിലെ ജീവനക്കാരാണ് പിടിയിലായ പാകിസ്ഥാന്‍ സ്വദേശികൾ. കുടുംബത്തിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അനില്‍ കുമാര്‍ ശാസിച്ചതിന്‍റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് വിവരം.
36 വര്‍ഷമായി ഈ കമ്പനിയിലെ ജീവനക്കാരനാണ് അനില്‍ കുമാര്‍. അന്വേഷണത്തില്‍ അനില്‍ കുമാറിനെ കഴുത്ത് ഞെരിച്ച് കൊന്ന് ഷാര്‍ജയിലെ മരുഭൂമിയില്‍ കുഴിച്ചുമൂടിയെന്ന് വിവരം ലഭിക്കുകയായിരുന്നു. ജനുവരി 12ന് മൃതദേഹം പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ മൂന്ന് പാകിസ്ഥാന്‍ സ്വദേശികള്‍ക്കെതിരെയാണ് കേസ്. മൃതദേഹം മറവു ചെയ്യാൻ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവറായ പാക്കിസ്ഥാനി പൗരൻ യുഎഇയില്‍ നിന്ന് കടന്നുകളഞ്ഞതായാണ് വിവരം. കൊലപാതകത്തിന് സഹായിച്ച മറ്റ് രണ്ടുപേരാണ് പിടിയിലായത്.