2020 ജനുവരി എട്ടിനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവിടെ ലൈഫ് മിഷന്‍ പദ്ധതിക്ക് തറക്കല്ലിട്ടത്. തറക്കല്ലിട്ടതിന്‍റെ ശിലാഫലകം പോലും കാടിനുള്ളിലായ അവസ്ഥയാണ്. വമ്പന്‍ വാഗ്ധാനങ്ങള്‍ നല്‍കിയായിരുന്നു അന്ന് തറക്കല്ലിടല്‍ ചടങ്ങ് നടന്നത്. രണ്ട് കെട്ടിടസമുച്ചയങ്ങളിലായി 153 കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ ഫ്ലാറ്റുകള്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. 28 കോടി രൂപക്ക് ഹൈദരാബാദിലെ പെണ്ണാര്‍ ഇന്‍ഡസ്ട്രീസിനാണ് കരാറും നല്‍കിയിരുന്നത്. എന്നാല്‍, മൂന്നോ നാലോ മാസം മാത്രമാണ് ജോലി നടന്നത്. പൈലിംഗ് മാത്രമാണ് ആകെ പൂര്‍ത്തിയായത്. പല തവണ കരാറുകാരന് നോട്ടീസ് നല്കി അധികൃതര്‍ കൈകഴുകി. നിര്‍മാണം നിലച്ചതോടെ ഒടുവില്‍ കരാറും റദ്ദാക്കി. ഇന്നല്ലെങ്കില് നാളെ തല ചായ്ക്കാന്‍ ഒരു കൂരക്കായി കാത്തിരുന്നവര്‍ ഇതോടെ പെരുംവഴിയിലായി. ആരും നോക്കാനില്ലാതെ വന്നതോടെ നിര്‍മാണസാമഗ്രികള്‍ സാമൂഹ്യവിരുദ്ധര്‍ കടത്തുകയും ചെയ്തു.
- Home
- Uncategorized
- മുഖ്യമന്ത്രി തറക്കല്ലിട്ട് മടങ്ങിയിട്ട് 4 വർഷം; നിർമാണം നിലച്ചു, ‘പശുത്തൊഴുത്തായി’ മാറി ലൈഫ് മിഷന്‍ പദ്ധതി
previous post