പ്രതികളുടെ ബാങ്ക് ഇടപാടിൻ്റെ രേഖകളും വീട്ടിൽ നിന്നും കണ്ടെടുത്തു. കുട്ടിയെ തട്ടിക്കൊണ്ട് പോയ ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ട് പ്രതികൾ ഫോൺ വിളിച്ച കടയിലും അന്വേഷണ സംഘം എത്തി തെളിവുകൾ ശേഖരിച്ചു. തുടർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്ത് എത്തിച്ചു. സംഭവ സമയം നടന്ന കാര്യങ്ങൾ പത്മകുമാർ അന്വേഷണസംഘത്തോട് വിശദീകരിച്ചു.
പ്രതികളെ എത്തിച്ച സ്ഥലങ്ങളിലെല്ലാം വലിയ പോലീസ് വിന്യാസമാണ് ഒരുക്കിയിരുന്നത്. ഓയൂരിൽ കൂകിവിളികളോടെയാണ് നാട്ടുകാർ പ്രതികളെ എതിരേറ്റത്. തെളിവെടുപ്പ് സമയത്ത് കുട്ടിയും സ്ഥലത്ത് ഉണ്ടായിരുന്നു. കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനം, അതിനുശേഷം പ്രതികൾ പോയ ബിഷപ്പ് ജയ്റോം നഗർ, പ്രതികൾ ഒളിവിൽ പോയ തമിഴ്നാട്ടിലെ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ ഇനി തെളിവെടുപ്പ് നടത്തും.