പേരാവൂർ : വെള്ളർവള്ളി തുള്ളാംപൊയിലിൽ പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിൽ വൻ വാറ്റു കേന്ദ്രം തകർത്തു. 200 ലിറ്റർ വാഷും 35 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. ആൾ താമസമില്ലാത്ത പ്രദേശത്ത് മണ്ണിൽ കുഴിച്ചിട്ട നിലയിലാണ് വാഷും ചാരായവും സൂക്ഷിച്ചിരുന്നത്. മേഖലയിൽ ചാരായമൊഴുക്കാനുള്ള വൻ പദ്ധതിയാണ് തകർത്തത്. ചാരായ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ചവരെപ്പറ്റി അന്വേഷണമാരംഭിച്ചു. എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫീസർമാരായ എം.പി. സജീവൻ, സജീവൻ തരിപ്പ, പ്രിവൻറിവ് ഓഫീസർ ഗ്രേഡ് ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫീസർ വി. സിനോജ് എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.