ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക്, തെംബ ബാവൂമ, റാസ് വാന്‍ ഡര്‍ ഡസ്സന്‍, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍കോ ജാന്‍സന്‍, കേശവ് മഹാരാജ്, ജെറാള്‍ഡ് കോട്‌സീ, കഗിസോ റബാദ, തബ്രൈസ് ഷംസി.
ഓസ്‌ട്രേലിയ: ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവന്‍ സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഇന്‍ഗ്ലിസ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്.
ബാറ്റിംഗ് ബൗളിംഗ് ബലാബലത്തില്‍ ഇരുസംഘവും ഒപ്പത്തിനൊപ്പം. നായകന്‍ തെംബ ബാവുമ ഒഴികെയുള്ള ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെല്ലാം പൊട്ടിത്തെറിക്കുന്നവര്‍. 17 വിക്കറ്റ് വീഴ്ത്തിയ ഇടംകൈയന്‍ പേസര്‍ മാര്‍കോ യാന്‍സനെയാവും ഓസീസ് കൂടുതല്‍ പേടിക്കുക. പരിക്കുമാറിയ ഇരട്ട സെഞ്ച്വറിക്കാരന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ടീമിലേക്ക് തിരിച്ചെത്തുന്നത് ഓസീസിന് കരുത്താവും. ബൗളിംഗ് പ്രതീക്ഷ 22 വിക്കറ്റുള്ള ആഡം സാംപയില്‍. ആദ്യ ഫൈനല്‍ ലക്ഷ്യമിടുന്ന ദക്ഷിണാഫ്രിക്ക സെമിയില്‍ കാലിടറി വീണത് നാലുതവണ.