• Home
  • Uncategorized
  • 1975ൽ കൊടുത്ത വാക്കാണ്, വിശ്വസിച്ച് ഇന്നും ജീവിക്കുന്ന കുറെ പാവങ്ങൾ; അവസാനം ഇതാ പുതിയൊരു വെളിച്ചം!
Uncategorized

1975ൽ കൊടുത്ത വാക്കാണ്, വിശ്വസിച്ച് ഇന്നും ജീവിക്കുന്ന കുറെ പാവങ്ങൾ; അവസാനം ഇതാ പുതിയൊരു വെളിച്ചം!

ഇടുക്കി: ഇടുക്കി ജലാശയത്തിന് കുറുകെ അയ്യപ്പൻകോവിൽ തൂക്കുപാലത്തിനു സമീപം കോൺക്രീറ്റ് പാലം നിർമിക്കുന്നതിന് വനം, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സാധ്യതാ പഠനം നടത്തി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെയും സംസ്ഥാന വനം വകുപ്പിന്‍റെയും അനുമതി നേടുന്നതിനുള്ള ആദ്യപടിയായാണ് പരിശോധന നടത്തിയത്. ഇടുക്കിയിലെ അയ്യപ്പൻകോവിൽ – കാഞ്ചിയാർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കോൺക്രീറ്റ് പാലം പണിയുമെന്ന് ഇടുക്കി പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിച്ച കുടുംബങ്ങൾക്ക് 1975 ൽ കെ എസ് ഇ ബി യും സർക്കാരും വാഗ്ദാനം നൽകിയിരുന്നു.

എന്നാൽ കുടിയിറക്ക് കഴിഞ്ഞതോടെ തുടർ നടപടിയൊന്നുമുണ്ടായില്ല. അണക്കെട്ടിൽ വെള്ളം ഉയർന്നാൽ വർഷത്തിൽ ആറു മാസവും മറുകരയെത്താൻ മുളം ചങ്ങാടമായിരുന്നു നാട്ടുകാരുടെ ആശ്രയം. പാലത്തിനായി പ്രതിഷേധം ശക്തമായതോടെ 2008 ൽ കോൺക്രീറ്റ് പാലം നിർമിക്കാനുള്ള നടപടികൾ തുടങ്ങി. പുതിയ പാലത്തിനുള്ള കാലതാമസം കണക്കിലെടുത്ത് 2012 ൽ തൂക്കുപാലം പണിതു. 2013 ൽ പൊതുമരാമത്ത് വകുപ്പ് അനുയോജ്യമായ സ്ഥലം കണ്ടെത്തി പൈലിങ്ങും നടത്തി.

പിന്നീട് പണികളൊന്നും നടന്നില്ല. രണ്ടാം തവണയാണ് പൊതുമരാമത്ത് വകുപ്പ് കോൺക്രീറ്റ് പാലം എന്ന ആശയവുമായി മുന്നോട്ട് വരുന്നത്. കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതിക്കായാണ് ജി പി എസ് സഹായത്തോടെ സ്ഥലം പരിശോധിച്ച് സാധ്യതാ പഠനം നടത്തിയത്. പരിസ്ഥിതി ആഘാത സാധ്യത പരിശോധിച്ച് സംസ്ഥാന വനം വകുപ്പ് നൽകുന്ന റിപ്പോർട്ടിനെ ആശ്രയിച്ചാകും കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കുക. ഇതിന് ശേഷമായിരിക്കും പാലത്തിൻറെ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കുക. ഇത്തവണ പാലം യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നിരവധി കുടുംബങ്ങള്‍.

Related posts

സംസ്ഥാനത്ത് 8 ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ

Aswathi Kottiyoor

പ്രളയസഹായം നിഷേധിക്കുന്നു,വിവേചനം കാണിക്കുന്നു,കേന്ദ്രസര്‍ക്കാരിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിൽ ഹർജി നൽകി

Aswathi Kottiyoor

ക്ഷേമ പെൻഷൻ വീടുകളിൽ എത്തിക്കൽ: കമീഷൻ കുടിശ്ശിക ഉടൻ നൽകണമെന്ന്​ ഹൈകോടതി

Aswathi Kottiyoor
WordPress Image Lightbox