വാടകക്കാരൻ കുറേ നാളുകളായി വാടക നൽകുന്നില്ലായിരുന്നു. ഇതിൽ വീട്ടുടമ ആകെ അസ്വസ്ഥനായിരുന്നു എന്നും ഇതാണ് വീടിന് തീയിടുന്നതിലേക്ക് ഇയാളെ എത്തിച്ചത് എന്നും പൊലീസ് പറയുന്നു. കൊലപാതകശ്രമത്തിനാണ് റഫീഖുലിനെതിരെ കേസെടുത്തിരിക്കുന്നത്. രണ്ടാമത്തെ നിലയിലായിരുന്നു കുടുംബം വാടകയ്ക്ക് താമസിച്ചിരുന്നത്. ഒന്നുകിൽ വാടക തരണം അല്ലെങ്കിൽ വീടൊഴിയണം എന്ന് നിരന്തരം റഫീഖുൽ പറഞ്ഞിരുന്നുവെങ്കിലും വാടകക്കാരൻ ഇതൊന്നും ചെയ്തിരുന്നില്ല. പിന്നാലെയാണ് ഇയാൾ വീടിന്റെ സ്റ്റെയർകേസ് മുതൽ തീയിട്ടത്.
തീയിട്ട സമയത്ത് ആറ് കുട്ടികളും രണ്ട് മുതിർന്നവരുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രണ്ട് കുട്ടികളെ താഴെ നിൽക്കുന്ന അയൽക്കാരുടെ കയ്യിലേക്ക് ഇട്ടുകൊടുക്കയും ബാക്കി കുഞ്ഞുങ്ങളെ അഗ്നിരക്ഷാസംഘവുമാണ് താഴെ എത്തിച്ചത്.
തീയിട്ട സമയത്ത് വീട്ടുകാരെല്ലാം വീടിനകത്തുണ്ടായിരുന്നു എങ്കിലും ജീവനോടെ അവരെല്ലാം രക്ഷപ്പെട്ടു