ചിറക്കൽ ചിറയ്ക്ക് മുന്നിലെ രണ്ട് നിലയിലാണ് ഈ വീട്. അക്രമകാരികളായ റോട് വീലർ ഇനത്തിൽപ്പെട്ട നായ്ക്കളെ മുന്നിൽ കെട്ടിയിട്ടിട്ടുണ്ട്. ബാബു ഉമ്മൻ തോമസിനും കുടുംബത്തിനും നാട്ടുകാരുമായി ബന്ധമുണ്ടായിരുന്നില്ല. മുപ്പത്തിയാറുകാരനാണ് മൂന്നാമത്തെ മകൻ റോഷൻ. അഭിഭാഷകനായി ജോലി നോക്കിയിരുന്നു. ലോ കോളേജിൽ പഠിക്കുമ്പോൾ കൊച്ചി നഗരമധ്യത്തിൽ സ്ട്രീക്കിങ് നടത്തി കേസിൽപ്പെട്ടിരുന്നു ഈ യുവാവ്. പിന്നീട് വധശ്രമവും മയക്കുമരുന്ന് ഇടപാടുമടക്കം കേസുകളിൽ പ്രതിയായി.
റോഷൻ അഞ്ച് കേസിൽ പ്രതിയാണെന്നും റൌഡിയാണെന്നും പൊലീസ് കമ്മീഷണർ അജിത് കുമാർ പറയുന്നു. അതേസമയം റോഷൻ അഭിഭാഷകനാണെന്നും എല്ലായിടത്തും പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നും റോഷന്‍റെ ലിൻഡയുടെ വാക്കുകൾ. റോഷനുമായി ആർക്കും വലിയ ബന്ധമില്ലെന്നും വഴിത്തർക്കത്തിന്റെ പേരിൽ വരെ ഒരാൾക്ക് നേരെ റോഷൻ തോക്ക് ചൂണ്ടിയതായി അയൽവാസിയുടെ മൊഴി. ഇത്തരത്തിലാണ് നാട്ടുകാരും വീട്ടുകാരും പൊലീസും എല്ലാം പറയുന്നത്.കഴിഞ്ഞ ദിവസം പൊലീസ് ചിറക്കലെത്താൻ കാരണമായ് ഒക്ടോബർ 22ന് വീടിനടുത്ത് നടന്ന സംഭവമായിരുന്നു. അയൽപക്കത്തെ വീട്ടിൽ കടന്നുകയറി ചെന്നപ്പോൾ തടയാൻ വന്ന തമിഴ്നാട് സ്വദേശി ബാലാജിയെ റോഷൻ ആക്രമിച്ചു. ഇയാൾക്ക് ആക്രമണത്തിൽ ഗുരുതര പരിക്കേൽക്കുകയും ചെയ്തു. നാൽപതോളം സ്റ്റിച്ചുകളുണ്ടായിരുന്നു തലയിലെന്ന് നാട്ടുകാരനായ അർജുൻ പറയുന്നു. കുടുംബത്തിൽ സ്വത്ത് കേസുൾപ്പെടെയുണ്ട് റോഷനെതിരെ. അതിന് തുടർച്ചയായുള്ള ക്രിമിനൽ കേസുകൾ വേറെയും