രണ്ട് വീടുകളുടെയും വയറിങ് പൂർണ്ണമായി കത്തിനശിച്ചു. ഇടിയുടെ ആഘാതത്തിൽ പന്നിക്കോട്ട് ഉലഹന്നാന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറിന് സമീപത്തുള്ള പവർ സ്വിച്ച് പൊട്ടിത്തെറിച്ചു് ഗ്യാസ് പൈപ്പിന് തീ പിടിച്ചെങ്കിലും ഗ്യാസ് കണക്ഷൻ വിച്ഛേദിക്കാൻ കഴിഞ്ഞത് വലിയ അപകടം ഒഴിവാക്കി .
വീട്ട് ഉപകരണങ്ങൾ പലതും കത്തി നശിച്ചു. താഴത്തേടത്ത് ജോസിന്റെ വീടിന്റെ അസ്പറ്റോസ് ഷീറ്റുകൾ തകർന്നു. ചുവരുകൾക്കും അടിത്തറയ്ക്കും കേടുപാടുകൾ സംഭവിച്ചു . അമ്പലക്കണ്ടി പ്രദേശത്ത് മിക്ക വീടുകളിലുംജനങ്ങൾക്ക് ഇടിമിന്നൽ അനുഭവപ്പെട്ടതായും ജനങ്ങൾ പറയുന്നു. ആറളം പോലീസും ഇരിട്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സും സ്ഥലത്തെത്തി. സംഭവത്തിൽ ആർക്കും പരിക്ക് ഇല്ല.