അടയ്ക്കാത്തോട്: കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് മുട്ടുമാറ്റി കാട്ടാനി ഇറങ്ങി വ്യാപക കൃഷി നാശം ഉണ്ടാക്കി. അടയ്ക്കാത്തോട് സ്വദേശി കുറുംപ്പംച്ചേരി അച്ചാമ്മയുടെ കൃഷിയിടത്തിലാണ് കാട്ടാന ഇറങ്ങിയത്. ആന പ്രതിരോധമതിൽ പൊളിഞ്ഞു കിടന്ന ഭാഗത്തു കൂടിയാണ് കാട്ടാന ജനവാസ മേഖലയിൽ എത്തിയത്. വാഴ, തെങ്ങ് തുടങ്ങിയ കാർഷിക വിളകളാണ് നശിപ്പിച്ചത്. പൊളിഞ്ഞു കിടക്കുന്ന ആനപ്രതിരോധ മതിൽ പുനർനിർമിക്കണമെന്ന് മാസങ്ങളായി പ്രദേശവാസികൾ ആവശ്യപ്പെടുന്നു. എന്നാൽ വനംവ കുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇത് മൂന്നാമത്തെ തവണയാണ് ആന പ്രതിരോധ മതിൽ തകർന്ന ഭാഗത്തുകൂടി പ്രദേശത്തുകൂടി കാട്ടാനയിറങ്ങുന്നത്