ഇന്ന് രാവിലെ 5.50നാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയിലെ നൈറ്റ് പട്രോളിങ് കഴിഞ്ഞ് വാഹനം ഇന്ധനം നിറക്കാനായി പോവുകയായിരുന്നു. വാഹനത്തിൽ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഡ്രൈവർ അഖിൽ,എസ്ഐ വിജയകുമാർ, പിറകിലെ സീറ്റിൽ അജയകുമാർ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. മരിച്ച അജയകുമാർ അമരവിള സ്വദേശിയാണ്. എകെജി സെന്റർ കഴിഞ്ഞുള്ള വളവിലെ ഡിവൈഡറിലുള്ള ഹൈമാസ് ലൈറ്റിന്റെ മുകളിൽ വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പിൻ്റെ ചില്ല് തകർന്ന് അജയകുമാർ മുന്നോട്ട് തെറിച്ചുവീണ് പോസ്റ്റിലിടിക്കുകയായിരുന്നു. അജയകുമാറിന്റെ നെഞ്ചിനും തലക്കും ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട സമയത്ത് അജയകുമാർ ഉറങ്ങുകയായിരുന്നു. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നാണ് വിവരം. സംഭവത്തിൽ കന്റോൺമെന്റ് പൊലീസ് അന്വേഷണം നടത്തിവരികയാണ്. പരിക്കേറ്റവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് വിവരം. അവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു.
- Home
- Uncategorized
- ‘സീറ്റ് ബെൽറ്റ് ഇട്ടില്ല, ഇടിയുടെ ആഘാതത്തിൽ ഉദ്യോഗസ്ഥൻ പൊലീസ് ജീപ്പിന്‍റെ ചില്ല് തകർത്ത് തെറിച്ച് വീണു’