പുനഃസംഘടന മാധ്യമങ്ങൾ ഉണ്ടാക്കിയ ഒരു അജണ്ടയാണ്. പുനഃസംഘടന എൽഡിഎഫിനകത്ത് ഒരു ചർച്ചാ വിഷയമേയല്ല. ഏതെങ്കിലും തരത്തിലുള്ള തീരുമാനം മുമ്പ് എടുത്തിട്ടുണ്ടെങ്കിൽ അത് കൃത്യ സയമത്ത് തന്നെ നടപ്പാക്കും.സോളാർ ഗൂഢാലോചനയുടെ
കാര്യങ്ങൾ പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. ഇപ്പോൾ ഇത്തരം കാര്യങ്ങൾ പുറത്ത് വന്നതിന്റെ ഉദ്ദേശ്യം എന്തായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന പിണറായിയെ ആണോ മരിച്ചുപോയ ഉമ്മൻചാണ്ടിയെ ആണോ അത് ബാധിക്കുക എന്ന് പരിശോധിച്ചാൽ മതി.അതുകൊണ്ടാണല്ലോ അവർക്കിടയിൽ പ്രശ്നമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇറക്കി വിട്ടയാൾക്ക് പിന്നീട് കാണാൻ ധൈര്യം വരില്ലല്ലോ എന്നായിരുന്നു ദല്ലാൾ നന്ദകുമാറിന്റെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടചോദ്യത്തിനുള്ള മറുപടി.മാസപ്പടിയുമായി ബന്ധപ്പെട്ട
റിപ്പോർട്ടിൽ തന്റെ ചുരുക്കപ്പേര് ഉണ്ടാകാനേ സാധ്യതയില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ‘എത്ര പി.വിമാരുണ്ട് ഈ നാട്ടിൽ. ബിജെപി സർക്കാരിന്റെ ഉദ്യോഗസ്ഥർ ഊഹിച്ചതിന് ഞാൻ എന്ത് പറയാനാണ്. ഇത്തരമൊരു കാര്യത്തിൽ എന്റെ സ്ഥാനമെടുത്ത് ഉപയോഗിച്ചത് എന്തിനാണ്. ഇന്നയാളുടെ ബന്ധുവാണ് എന്ന് എന്തിനാണ് പറയുന്നത്.കൃത്യമായ ഉദ്ദേശം അവർക്കുണ്ട്. ആ ഉദ്ദേശം കൃത്യമായ ആളെ പറയലല്ല,ആ ആളിലൂടെ എന്നിലേക്കെത്തലാണ്ആ രാഷ്ട്രീയം മനസ്സിലാക്കാൻ കഴിയത്താവരാണ് മാധ്യമങ്ങളെന്ന് പറയുന്നില്ല.ബന്ധപ്പെട്ട ആളോട് പ്രതികരണമെങ്കിലും ഏജൻസി തേടേണ്ടതായിരുന്നു.ഈ കണക്കുകളെല്ലാം മറച്ചുവെച്ചതല്ല.കണക്കുകളെല്ലാം സുതാര്യമായിരുന്നു.പിണറായി വിജയനെ
ഇടിച്ചുതാഴ്ത്താനാണ് ശ്രമിക്കുന്നത്.അതിനെ കുടുംബാംഗങ്ങളെ കൂടി ഉപയോഗപ്പെടുത്താമെന്നാണ് നോക്കുന്നത്’ മുഖ്യമന്ത്രി പറഞ്ഞു.