സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ സർക്കാർ, എയ്ഡഡ് മേഖലയിലെ അദ്ധ്യാപകരും സർക്കാർ വകുപ്പുകളിലെ ജീവനക്കാരും ക്ലാസ്സെടുക്കുന്നുണ്ടെന്ന നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ ആണ് കാസർകോട് വിജിലൻസ് ഡിവൈ. എസ്.പി വി. കെ വിശ്വംഭരൻ നായരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്.
കാസർകോട് ജില്ലയിലെ പല ഭാഗങ്ങളിലും സർക്കാർ ഉദ്യോഗസ്ഥരും അദ്ധ്യാപകരും നേ നേരിട്ട് നടത്തുന്നതും ക്ലാസ് എടുക്കുന്നതുമായ ട്യൂഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. നീലേശ്വരം, ചെറുവത്തൂർ തുടങ്ങിയ സ്ഥലങ്ങളിലെ ഇത്തരം ട്യൂഷൻ, കോച്ചിംഗ് സെന്ററുകളിലായിരുന്നു പരിശോധന. വിവിധ സെന്ററുകളിൽ സ്കൂൾ അദ്ധ്യാപകരും മറ്റ് ജീവനക്കാരും ഇടവേളകളിൽ ക്ലാസ്സുകൾ എടുക്കുന്നതായി റെയ്ഡിൽ വ്യക്തമായിട്ടുണ്ട്.
ഇത്തരത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ട്യൂഷൻ എടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിയ്ക്കായി പരിശോധനയുടെ വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയരക്ടർക്ക് സമർപ്പിക്കും.സ്വകാര്യ സ്ഥാപനങ്ങൾ നിരീക്ഷണത്തിൽസ്വകാര്യ സ്ഥാപനങ്ങളെ നിരന്തരം നിരീക്ഷിച്ച് വരും ദിവസങ്ങളിലും പരിശോധന തുടരുന്നതിനാണ് വിജിലൻസിന്റെ നീക്കം.
വിജിലൻസ് സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ വി.എം മധുസൂദനൻ , പി.വി.സതീശൻ, അസി. സബ് ഇൻസ്പെക്ടർമാരായ വി.ടി. സുഭാഷ് ചന്ദ്രൻ , പ്രിയ നായർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.കെ രഞ്ജിത് കുമാർ, കെ.ബി.ബിജു. കൃഷ്ണൻ എന്നിവരും പെരിയ കൃഷി ഓഫിസർ സി.പ്രമോദ് കുമാറും ഉണ്ടായിരന്നു.