ഇവർ സഞ്ചരിച്ചിരുന്ന ഡിഫൻഡർ കാറിലാണു കവർച്ച നടന്നത്. ആകെ 15,000 പൗണ്ടിന്റെ(ഏകദേശം 15 ലക്ഷം രൂപ) മോഷണം നടന്നതായാണ് റിപ്പോർട്ട്. ജോജുവിന്റെ 2,000 പൗണ്ട്(ഏകദേശം രണ്ടു ലക്ഷം രൂപ) ആണ് പാസ്‌പോർട്ടിനൊപ്പം നഷ്ടമായത്. ഐൻസ്റ്റീന്റെ 9,000 പൗണ്ടും ഷിജോയുടെ 4,000 പൗണ്ടും സംഘം കവർന്നു.
ലണ്ടനിലെ ഓക്‌സ്ഫഡിനടുത്ത് ബിസ്റ്റർ വില്ലേജിൽ ഷോപ്പിങ് ഷോപ്പിങ് നടത്തുന്നതിനിടെയാണു കവർച്ച നടന്നത്. തൊട്ടടുത്തുള്ള പാർക്കിങ് കേന്ദ്രത്തിൽ വാഹനം നിർത്തി ഷോപ്പിങ്ങിനു പോയതായിരുന്നു ജോജുവും സഹപ്രവർത്തകരും. നടനും നിർമാതാവുമായ ചെമ്പൻ വിനോദും നടി കല്യാണി പ്രിയദർശനും മറ്റൊരു കാറിൽ ഇവർക്കൊപ്പമുണ്ടായിരുന്നു.
ഷോപ്പിങ് കഴിഞ്ഞ് കാറിൽ തിരിച്ചെത്തിയപ്പോഴാണു മോഷണം നടന്ന വിവരം അറിയുന്നത്. പാസ്‌പോർട്ടിനും പണത്തിനുമൊപ്പം കാറിൽ സൂക്ഷിച്ചിരുന്ന ഷോപ്പിങ് സാധനങ്ങളും ലാപ്‌ടോപ്പുമെല്ലാം നഷ്ടമായ കൂട്ടത്തിലുണ്ട്. വിവരമറിഞ്ഞ് ഇന്ത്യൻ ഹൈക്കമ്മിഷൻ ഇടപെട്ട് ഇവർക്കു താൽക്കാലിക പാസ്‌പോർട്ട് നൽകി. ഇതിനുശേഷം ജോജുവും കല്യാണിയും നാട്ടിലേക്കു മടങ്ങി.