25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കെഎസ്ഇബി പിരിക്കുന്ന 1000 കോടി തീരുവ സർക്കാരെടുക്കും; ഭാരം ജനത്തിന്റെ തലയിലേക്ക്
Uncategorized

കെഎസ്ഇബി പിരിക്കുന്ന 1000 കോടി തീരുവ സർക്കാരെടുക്കും; ഭാരം ജനത്തിന്റെ തലയിലേക്ക്

കൊച്ചി ∙ വൈദ്യുതി ചാർജിനൊപ്പം ഡ്യൂട്ടി (തീരുവ) ആയി കെഎസ്ഇബി പ്രതിവർഷം പിരിച്ചെടുക്കുന്ന 1000 കോടിയോളം രൂപ പിടിച്ചെടുക്കാനുള്ള സർക്കാർ നീക്കം ബോർഡിനെ പ്രതിസന്ധിയിലാക്കി. പെൻഷൻ വിതരണം ഉൾപ്പെടെ സ്ഥാപനത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന ബോർഡിന്റെ ആവശ്യം ധനവകുപ്പു തള്ളി. ഇതോടെ ബോർഡിനുണ്ടാവുന്ന നഷ്ടം അടുത്തവർഷത്തെ താരിഫ് നിർണയത്തിൽ നികത്താനാണ് ആലോചന. 1000 കോടി രൂപ കണ്ടെത്താൻ യൂണിറ്റിന് 40 പൈസയെങ്കിലും വർധിപ്പിക്കേണ്ടി വരും.

2013 ൽ കെഎസ്ഇബി കമ്പനിയാക്കിയപ്പോൾ ഒപ്പുവച്ച ത്രികക്ഷി കരാർ അനുസരിച്ച്, ഉപയോക്താക്കളിൽനിന്നു പിരിക്കുന്ന ഡ്യൂട്ടി (തീരുവ) 10 വർഷത്തേക്ക് എടുക്കാൻ കെഎസ്ഇബിക്കു സർക്കാർ അനുമതി നൽകിയിരുന്നു. പെൻഷൻ ഫണ്ട് രൂപീകരിച്ച് ഇൗ തുക അതിലേക്കുള്ള സർക്കാർ വിഹിതമായി കണക്കാക്കണമെന്നായിരുന്നു വ്യവസ്ഥ. തികയാത്ത തുക സർക്കാരും കെഎസ്ഇബിയും തുല്യമായി പങ്കിടാനും തീരുമാനിച്ചു. ഇൗ വർഷം ഒക്ടോബർ 31നു കരാർ കാലാവധി അവസാനിക്കും. ഇതോടെ, വൈദ്യുതി തീരുവ നവംബർ 1 മുതൽ സർക്കാരിലേക്കുള്ള വരുമാനമാക്കാൻ കഴിഞ്ഞ ബജറ്റിൽ നിർദേശം വച്ചിരുന്നു. വൈദ്യുതിക്ക് ജിഎസ്ടി ഇല്ലാത്തതിനാൽ സർക്കാരിനവകാശപ്പെട്ട നികുതിയാണിത്.

ഗാർഹിക ഉപയോക്താക്കൾ ഉൾപ്പെടുന്ന ലോ ടെൻഷൻ വിഭാഗത്തിന്റെ വൈദ്യുതി ചാർജിന്റെ 10%, ഹൈടെൻഷൻ ഉപയോക്താക്കളുടെ ചാർജിന്റെ 5% എന്നിങ്ങനെയാണു ഡ്യൂട്ടി പിരിക്കുന്നത്. ഹൈ ടെൻ‍ഷൻ ഉപയോക്താക്കളുടെ ഡ്യൂട്ടി 3% ആയിരുന്നതു കഴിഞ്ഞ ബജറ്റിലാണു 5% ആയിയത്. 10 വർഷം കൊണ്ട് 7000 കോടി രൂപയോളം ഡ്യൂട്ടി ഇനത്തിൽ കെഎസ്ഇബി പിരിച്ചെടുത്തു. 800–850 കോടി രൂപയായിരുന്നു പ്രതിവർഷം ലഭിച്ചിരുന്നത്. കഴിഞ്ഞ വർഷത്തെ നിരക്കുവർധനയ്ക്കു ശേഷമാണ് ഇത് 1000 കോടി രൂപയ്ക്കടുത്തെത്തിയത്.

ഡ്യൂട്ടി സർക്കാരിലേക്ക് അടയ്ക്കാനുള്ള തീരുമാനം കെഎസ്ഇബിയുടെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും മന്ത്രി െക. കൃഷ്ണൻകുട്ടി ധനമന്ത്രിക്കു നൽകിയ കത്തിൽ അഭ്യർഥിച്ചിരുന്നു. ബോർഡിനു നൽകുന്ന ഡ്യൂട്ടി സാധാരണക്കാർക്കുള്ള സബ്സിഡി, പെൻഷൻ ഫണ്ടിലേക്കുള്ള സർക്കാർ വിഹിതം എന്നിവയിൽ തട്ടിക്കിഴിക്കുകയാണു ചെയ്യുന്നത്. ഡ്യൂട്ടി ഇല്ലാതാകുമ്പോൾ സബ്സിഡി ഇല്ലാതാവും, ഇതു ചാർജ് വർധനയ്ക്കു കാരണമാവും, പെൻഷൻ വിതരണത്തെയും ഇതു ഗുരുതരമായി ബാധിക്കുമെന്നു മന്ത്രി ചൂണ്ടിക്കാട്ടി.

Related posts

സഹായം തേടിയെത്തിയ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ബി.എസ് യെദ്യൂരപ്പക്കെതിരെ പോക്‌സോ കേസ്

Aswathi Kottiyoor

കടം വാങ്ങിയ പണം തിരിച്ചുചോദിച്ച യുവതിയെ മര്‍ദ്ദിച്ചു; യുവാവ് പിടിയില്‍

Aswathi Kottiyoor

ബ്ലിങ്കിറ്റിൽ പ്രിന്റൗട്ട് ഓർഡർ ചെയ്‍തു, യുവതിക്ക് കിട്ടിയത് ആരുടെയൊക്കെയോ ബാങ്ക് സ്റ്റേറ്റുമെന്റുകൾ

Aswathi Kottiyoor
WordPress Image Lightbox