ഹജ്ജ് കർമ്മങ്ങൾ എല്ലാം പൂർത്തിയാക്കി താമസ്ഥലത്ത് വിശ്രമിക്കുന്നതിനിടെ റൂമിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. റൂമിൽ നിന്ന് പോയ സമയത്ത് രേഖകൾ ഒന്നും തന്നെ എടുത്തിരുന്നില്ല. ഐഡി കാർഡുകളുൾപ്പടെ എല്ലാം റൂമിൽ തന്നെയുണ്ട്. രണ്ട് ദിവസത്തിനുശേഷം മക്കയിലെ നുസ്ഹ ഭാഗത്ത് വെച്ച് ഇയാളെ കണ്ടവരുണ്ട്. തനിക്ക് ഹറമിലേക്ക് പോകണമെന്നും രണ്ട് ദിവസമായി റൂമിൽ നിന്ന് പോന്നിട്ടെന്നും തിരികെ റൂമിലേക്ക് തന്നെ മടങ്ങി പോകണമെന്നും പറഞ്ഞതായി ഇവർ പറയുന്നു.
സംസാരത്തിൽ എന്തോ പന്തികേട് തോന്നിയതോടെ ‘നിങ്ങൾ ഇവിടെ ഇരിക്കൂ, ഞങ്ങൾ എത്തിക്കാം’ എന്ന് ഇവർ പറഞ്ഞു. എന്നാൽ അപ്പോഴേക്കും ഈ ഭാഗത്ത് ചെറിയ ആൾത്തിരക്കുണ്ടാവുകയും ഇതിനിടയിൽ മൊയ്തീനെ കാണാതാവുകയുമായിരുന്നു.
കാത്തിരുന്ന് മടുത്ത ഭാര്യയും ഉമ്മയും ഒടുവിൽ ഹജ്ജ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളോടൊപ്പം മദീനയിലേക്ക് പുറപ്പെട്ടു. യുഎഇ, ഒമാന്‍ മക്കയിലെ വിവിധ ആശുപത്രികൾ, കാണാതാവുന്നവർക്ക് വേണ്ടിയുള്ള കേന്ദ്രങ്ങൾ, പൊലീസ് സ്റ്റേഷനുകൾ, ത്വാഇഫിലെ മാനസികാശുപത്രി തുടങ്ങിയവ വിവിധയിടങ്ങളിൽ അന്വേഷണം തുടരുകയാണ്. ഇദ്ദേഹം ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയായിരുന്നു. സൗദിയിലെ വിവിധസ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0502336683, 0555069786 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.