![](https://opennewsx24.com/wp-content/uploads/2023/07/eknath-shinde-e1689395358926-300x156.jpg)
![](https://opennewsx24.com/wp-content/uploads/2023/07/eknath-shinde-e1689395358926-300x156.jpg)
എൻസിപി പിളർത്തി സർക്കാരിന്റെ ഭാഗമായപ്പോൾ തന്നെ അജിത് പവാർ ധനവകുപ്പിനായി പിടിമുറുക്കിയിരുന്നു. ഇതിനെതിരെ ഷിൻഡെ വിഭാഗം ഒറ്റക്കെട്ടായാണ് രംഗത്തിറങ്ങിയത്. പ്രധാനപ്പെട്ട വകുപ്പുകൾ നൽകിയാൽ തന്റെയും സംഘത്തിന്റെയും പ്രധാന്യം കുറയുമെന്നായിരുന്നു ഏക്നാഥ് ഷിൻഡെയുടെ വാദം. ഇതു പരിഗണിക്കാതെ വകുപ്പുകൾ നൽകിയത് തർക്കം രൂക്ഷമാക്കുമെന്നാണു സൂചന. ഇന്നലെയാണ് എൻസിപി മന്ത്രിമാരെ ഉൾപ്പെടുത്തി മഹാരാഷ്ട്രയിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്.
മുൻശിവസേന സർക്കാരിലും അജിത് പവാർ പ്രധാന വകുപ്പുകൾ നയിച്ചിരുന്നതാണ് ഷിൻഡെ വിഭാഗത്തിന്റെ അതൃപ്തിക്കുള്ള കാരണം. ഇത് തങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് പല നേതാക്കളും അഭിപ്രായപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇതിനു പുറമെ എൻസിപി വിമത നേതാക്കളുടെ വരവിൽ ബിജെപിക്കുള്ളിലും അതൃപ്തികളുണ്ട്. ബിജെപിയുടെ എതിരാളികളായിരുന്നവർ പെട്ടെന്നെത്തി മന്ത്രിമാരായതാണ് അതൃപ്തിക്കുള്ള കാരണം.
അജിത് പവാർ ഉൾപ്പെടെ എൻസിപി എംഎൽഎമാർ കഴിഞ്ഞ മാസമാണ് ശിവസേന–ബിജെപി സഖ്യത്തോടൊപ്പം ചേർന്നത്.