ദേശീയപാതയിൽ പള്ളിക്കുന്നിന് സമീപം പൊലീസ് നടത്തിയ പരിശോധനയിൽ 924 ലിറ്റർ സ്പിരിറ്റ് പിടികൂടി. ‘ഓപ്പറേഷൻ കണ്ണൂർ ക്ലീൻ’ രാത്രികാല പരിശോധനയുടെ ഭാഗമായി ചൊവ്വാഴ്ച പുലർച്ചെ വാഹന പരിശോധനക്കിടെയാണ് പുതിയതെരുഭാഗത്തുനിന്ന് വരികയായിരുന്ന ഇന്നോവ കാറിൽനിന്ന് സ്പിരിറ്റ് പിടികൂടിയത്. പൊലീസിനെ കണ്ടയുടൻ കാർ പിറകോട്ട് എടുത്തപ്പോൾ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ചു. പിന്നാലെ, ഡ്രൈവർ കാറിൽനിന്ന് ഇറങ്ങിയോടി. ഇയാളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേക്ഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു.
26 കന്നാസുകളിലാക്കി കാറിൽ ഡ്രൈവറുടെ സീറ്റിനടിയിലും പിറകിലെ സീറ്റിനടിയിലും കറുത്തതുണികളിട്ട് മൂടിയ നിലയിലായിരുന്നു സ്പിരിറ്റ്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹൻ, എസ്ഐ സി എച്ച് നസീബ്, എഎസ്ഐമാരായ എം അജയൻ, രഞ്ചിത്ത്, സിപിഒ നാസർ എന്നിവരും സ്പിരിറ്റ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
previous post